സമയം

Saturday, March 20, 2010

അഭയ

പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ്...
അരമനയിലെ
കടുക്കവെള്ളം കുടിച്ചിട്ടും
തീരാത്ത ദാഹത്തോടെ,
ഫാ.തോമസും, ഫാ.ജോസും
കോണ്‍വെന്റിലെ അടുക്കള
വാതിലില്‍ മുട്ടി.

മണവാളന്റെ മെഴുകുശില്‍പ്പം
ശിരോവസ്ത്രംകൊണ്ട് മൂയിയിട്ട്
സിസ്റ്റര്‍ സെഫി അവരെ,
അകത്തേയ്ക്ക് ക്ഷണിച്ചു.

രാത്രിയുടെ അന്ത്യയാമങ്ങളില്‍
ഇണചേര്‍ന്ന രണ്ട് പല്ലികള്‍
ചുവരില്‍ നിന്ന് വഴുതിവീണു.

അന്നേരം മുന്നുപേരും ചേര്‍ന്ന്
കോണ്‍വെന്റില്‍ നിന്ന്
കിണറ്റിലേയ്‌ക്കൊരു
ചോരപ്പുഴ വെട്ടി.

ഊതിവീര്‍പ്പിക്കാതെ ആരോ
മറന്നിട്ടൊരു ബലൂണ്‍ എല്ലാറ്റിനും
സാക്ഷിയായി...

No comments:

Post a Comment